Saturday, October 23, 2010

വോൾഗാതീരത്ത് ചിത കത്തുമ്പോൾ

ഒരു പെയിന്റർ  അമ്പത്  ചിത്രങ്ങൾ ചെയ്യുമ്പൊഴാണ് ഒന്ന് പുറത്തു കാണിക്കുന്നത്. എന്നാൽ ചലച്ചിത്രങ്ങ ചെയ്യുന്നവ  അങ്ങനെ അല്ല. ലോകം അറിയുന്ന സംവിധായകരെല്ലാം തന്നെ തല്ലിപ്പൊളി സിനിമകൾ എടുത്തിട്ടുണ്ട്.  ഉപേക്ഷിക്കേണ്ടതിനെ  അവർ ഉപേക്ഷിക്കാത്തതു കൊണ്ടാണ്  മോശം സിനിമകൾ  ഉണ്ടാകുന്നത്. - നൊമാൻസ്  ലാന്റിലൂടെ ശ്രദ്ധേയനായ   ബോസ്നിയൻ ചലച്ചിത്രകാര  ഡാനിസ് തനോവിച് ആണ് ഇതു പറഞ്ഞത്.  രാജ്യാന്തരമേളകളിൽ  കാണേണ്ട സിനിമകൾ എത്ര ശ്രദ്ധയോടെ തെരഞ്ഞെടുത്താലും   പലപ്പോഴും  ചീത്തസിനിമകളിൽ തലകുടുങ്ങും.

എന്നാൽ ഈ വർഷത്തെ അബുദബി ഫിലിം ഫെസ്റ്റിവൽ ( Oct 14 - 23  ) നല്ല സിനിമകളുടെ മേളയായി.
Matias Bize  ന്റെ Life of a fish,  Denis Viilleneuve ന്റെ Incendies,  Danis Tanovic  ന്റെ Circus Columbia,  Aleksei Fedorchenko യുടെ Silent Souls,  Abbas Kiarostami യുടെ Certified Copy , Andy De Emmony ന്റെ West is West, Susanne Bier ന്റെ  In a Better world ,  Pedro Gonzalez Rubino യുടെ To the Sea, Belma Bas ന്റെ Zephyr … ഇനിയും കൂട്ടിച്ചേർക്കാനുണ്ടാവും. നിരാശപ്പെടുത്തിയ സിനിമകൾ ഇല്ലെന്നല്ല. Surjit Mukherji യുടെ Autograph, Murali Nair ടെ Virgin Goat … ദേശീയത ഒരു മോശം വികാരമാണ്‌!



ഏറ്റവും മികച്ച സിനിമയ്ക്കുള്ള Black Pearl (Narrative Competition) പുരസ്കാരത്തിനർഹമായ Aleksei Fedorchenko യുടെ  Silent Souls  Aist  sergeyev ന്റെ  Buntings( അലങ്കാരപക്ഷികൾ) എന്ന നോവലിനെ ആധാരമാക്കിയുള്ള  റഷ്യൻ ചലച്ചിത്രമാണ്ഭാര്യയുടെ ശവം  സംസ്കരിയ്ക്കാൻ സുഹൃത്തിനൊപ്പം  ഒരാൾ യാത്ര ചെയ്യുന്നതാണ് കഥാതന്തു. ആഗോള തലത്തിലുള്ള ഉത്തരാധുനിക നഗരജീവിതങ്ങളിൽ നിന്ന് അത്രയൊന്നും വ്യത്യസ്തമല്ല സമകാല റഷ്യൻ ജീവിതവും.അതിന്റെ മുഖ്യധാരയ്ക്കുള്ളിൽ റഷ്യയിലെ വംശീയ ന്യൂനപക്ഷമായ മെർജകളുടെ കൌതുകകരങ്ങളായ  അനുഷ്ഠാനങ്ങളുടേയും ആചാരങ്ങളൂടേയും ഉപസംസകാരത്തെ silent souls ഉപജീവിക്കുന്നു.

Aist, Miron, അയാളുടെ ഭാര്യ Tanya  ഇങ്ങനെ  പ്രധാനമായും മൂന്നുകഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. , Miron തന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ Aist നോട്  ഭര്യ മരിച്ച വിവരം അറിയിക്കുകയും ശവസംസ്കാരത്തിന് സഹായം ആവശ്യപ്പെടുകയും ചെയ്യുന്നു. അവർ തന്യയുടെ ശരീരം കഴുകി തുടച്ച്  അലങ്കരിച്ച് കമ്പിളിയിൽ പൊതിഞ്ഞ്  വാഹനത്തിന്റെ പിന്നിൽ വച്ച് പുറപ്പെടുന്നു   Aist തന്റെ അലങ്കാരപ്പക്ഷികളേയും ഒപ്പം കൂട്ടുന്നു.
 കാലം ചെയ്ത പുരോഹിതനെ കസേരയിലിരുത്തി ചുമലുകളിലേറ്റിക്കൊണ്ടുപോകുന്ന നഗരികാണിക്കൽ നമുക്ക് പരിചിതമാണ്. കൊട്ടും പാട്ടും നൃത്തവുമായുള്ള ശവ ഘോഷയാത്ര പരിചിതമാണ്.എന്നാൽ നദി പോലൊഴുകുന്ന മനോഹരമായൊരു ചലച്ചിത്രഭാഷയിൽ  silent souls ന്റെ കാണികൾ ഒഴുകിപ്പോകുകയില്ല. ശരീരത്തെ ശ്വാസം മുട്ടുംവിധം  മറയ്ക്കുന്ന  ഒരിടത്തിൽ  വധുവിന്റെ യോനീമുഖം അലങ്കരിക്കുന്ന ഷോട്ടുൾപ്പെട അതിനെ പൂർണമായി തുറന്നു വയ്ക്കുമ്പോ  കാണികളേക്കാൾ മാധ്യമങ്ങ വാപൊളിയ്ക്കും. ആ ആത്മാക്കളുടേയും നിശബ്ദത അനുഭവിയ്ക്കും.  

മധുവിധു ആഘോഷിച്ച  ഇടങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിൽ  മറ്റാരുമായി പങ്കിട്ടിട്ടില്ലാത്ത അവരുടെ ലൈംഗിക ജീവിതത്തിൽ നിന്നുള്ള കഥക  ഒരു ആചാരമെന്നനിലയിൽ Miron ത്തുപറയുന്നു. ഇടയ്ക്ക് ചിത ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങുന്നു. നദീ തീരത്ത് മരക്കഷണങ്ങൾ അടുക്കി കമ്പിളിയിൽ പൊതിഞ്ഞ ശരീരം അതിന്മേ വച്ച് വോഡ്ക കൊണ്ട് നനച്ച് തീകൊളുത്തുമ്പോ വോഗയുടെ അല്ല നിളയുടെ തീരത്ത് ഒരു ചിത ആളുന്നു.തീകെടുമ്പോൾ അസ്ഥിക്കഷണങ്ങ പെറുക്കി അയാ പുഴയി ഒഴുക്കുന്നു. മെർജക നദിയെ ആരാധിക്കുന്നു.ഏറ്റവും നല്ല മരണം മുങ്ങിമരണമെന്ന് വീശ്വസിക്കുന്നു. അതിനിടകിട്ടാത്തവരെ ഇങ്ങനെ നിമഞ്ജനം ചെയ്യുന്നു.



ചേതനയുള്ളതും ഇല്ലാത്തതുമായ  ശരീരത്തെ മുൻനിത്തി ചില ആലോചനകളിലേയ്ക്ക്  സിനിമ നമ്മെ നയിക്കും.ഭാര്യയുടെ ജഡവുമായ് പോകുമ്പോൾ രതികഥകകൊണ്ട്  ശരീരത്തിലേയ്ക്ക് വീണ്ടും ജീവൻ പകരാ ശ്രമിക്കുന്നത് ആസക്തിയാലല്ല. ദു:ഖത്തൊടെയും പ്രണയത്തോടെയുമാണ്. ഏറ്റവും മുന്തിയ തരം വാഹനത്തിലാണ്  പൌരാണികമായൊരു സംസകാരത്തിന്റെ  പാതയിലേയ്ക്ക് അവർ തിരിയുന്നത് .  ഒരു ചെറിയ ഇടത്തിന്റെ കവിയായിരുന്ന Aist  ന്റെ പിതാവ് അവിടെ തോണിതുഴയുന്നുണ്ട്.


 മടക്കത്തിൽ അവ കയറി ഇരുന്ന ഷോപ്പിംഗ് മാളിലെ റസ്റ്റാറന്റ്, അവിടത്തെ കുട്ടികളുടെ കളിസ്ഥലം, പുതിയതരം ക്യാമറകൾ, ലാപ്ടോപുകൾ. ഞങ്ങളെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന പെണ്ണുങ്ങൾ ഇവയെല്ലാം മറ്റൊരു ദിശയിലാണ്. വാഹനം നദിയിലേയ്ക്ക് മറിഞ്ഞ് അവർ  മുങ്ങിമരിച്ചതിനാൽ  അതിലൂടെ യാത്ര ഇല്ലെന്നുമാത്രം.





Saturday, October 9, 2010

കഥ പുറത്തേക്ക് പിടിച്ചു തള്ളുന്നു

കരുണാകരന്റെ കഫേ ദു ഫ് ലോർ എന്ന കഥയെക്കുറിച്ച്
(മാധ്യമം ആഴ്ചപ്പതിപ്പ് ആഗസ്റ്റ് 16)

ആദ്യമായി കരുണാകരന്റെ കഥ വായിച്ചത് ഇരുപത്  കൊല്ലങ്ങൾക്കപ്പുറമാണ്‌. നീണ്ടകാലം ഒരാളുടെ എഴുത്തിനെ   എങ്ങനെ / എന്തുകൊണ്ട് പിന്തുടരുന്നു എന്ന് സ്വയം ചോദിച്ചിട്ടുണ്ട്. അതത് ദശകങ്ങളിലെ ലോകത്തെക്കാണാൻ ആ ദശകങ്ങളിലെ ചെറുപ്പക്കാർ ഇപ്പോഴും ഇവിടെ വരുന്നു എന്ന് കഥയിൽ  കഫേ ദുഫ് ലോറിനെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ നമ്മുടെ പ്രിയങ്ങൾ കാലത്തിലൂടെ എന്ന പോലെ പല പല എഴുത്തുകാരിലൂടെ കടന്നുപോകുന്നു. പ്രിയം തോന്നിയ ഒരെഴുത്ത് ക്രമേണ അങ്ങനെ അല്ലാതാകും. ഏറെ രസിപ്പിച്ച ഒരാൾ പിന്നിട് അത്രയും തന്നെ മുഷിപ്പിക്കും.ആനുകാലികങ്ങളിൽ ചില പേരുകൾ കാണുംമ്പൊഴെ നാം പേജുകൾ മറിയ്ക്കും.

കുട്ടികൾ കൊഴിഞ്ഞുപോകുന്ന പള്ളിക്കൂടങ്ങൾ തന്നെ എഴുത്തുകാരുടേതും. വായനക്കാർ കൂട്ടത്തോടെ വിട്ടുപോയാലും നിലനില്ക്കുന്നത് അയാളിലേയ്ക്ക് പുതിയവർ എത്തിച്ചേരുന്നത് കൊണ്ടാകണം.  സ്വന്തം വായനക്കാരെ  വലിയൊരു കാലം  ഒപ്പംകൂട്ടുന്നവർ നന്നേ കുറയും.ഒരിടക്കാലത്തേയ്ക്ക് താവളമാകുന്ന ഇടത്തരം എഴുത്ത് ഏറെയുണ്ട് താനും. ആ കഥകൾ വായിക്കുമ്പോൾ ഹാർമോണിയത്തിന്റെയൊ തബലയുടെയൊ ശബ്ദം നാം കേൾക്കും. അവ അച്ചടിച്ചുവരുന്ന  കഥാപ്രസംഗങ്ങൾ.
അടുത്തിടെ ചർച്ച ചെയ്യപ്പെട്ട ചില നോവലുകൾ പോലും ദീർഘമായ കഥാപ്രസംഗങ്ങളായിരുന്നു.

എന്താണ്‌ കരുണാകരന്റെ കഥകളുടെ പ്രത്യേകത , ഒന്നാമത്തെ കാര്യം കരുണാകരൻ ഒരു കാഥാകാരനല്ല എന്നതാണ്‌. പറച്ചിലിന്റെ പഴയ വഴിയേയും കഥയെത്തന്നെയും കൈവെടിഞ്ഞ ഒരാഖ്യാനമാണത്.രണ്ടാമത്തെകാര്യം  അതിന്റെ ഘടനയാണ്‌ . അവ ഒറ്റ വാതിലുള്ള രാവണൻ കോട്ട ആകില്ല. രഹസ്യ അറകൾ തുറന്ന് നമ്മെ വിസ്മയിപ്പിക്കുകയുമില്ല. എന്നാൽ നിരവധി പുറം വാതിലുകളുള്ള സവിശേഷമായ ഒരു വാസ്തു ഘടന പൊതുവായുണ്ട്.കഥകളിലേയ്ക്ക് കടക്കുമ്പോൾ വളരെ പ്പെട്ടെന്ന് അത് പുറത്തേയ്ക്കൊരു വാതിൽ ചൂണ്ടും. വായന തുടർന്നാൽ സൌമ്യമായി മറ്റൊരു വാതിലേയ്ക്ക് നയിക്കും. ചിലപ്പോൾ നമ്മെ മുറുകെ പിടിയ്ക്കും. ആ പിടി വിടാതെ തന്നെ മറ്റൊരു വാതിലിലൂടെ ശക്തിയിൽ പുറത്തേയ്ക്ക് തള്ളും


ദാമുവിന്റെ വലതുമുട്ടിന്‌താഴെ മുറിഞ്ഞുപോയ കാലിന്റെ അടയാളം തുന്നിക്കെട്ടിയ ഒന്നിലധികം ചുണ്ടുകൾ പോലെ കണ്ടു... കഫേ ദു ഫ് ലോറിൽ നിന്ന് പുറത്തിറങ്ങിയ ആദ്യ വാതിൽ ഇതായിരുന്നു. കടന്നു പോയൊരു കാറ്റ് എന്താണ്‌ നിലപാടെന്ന് ചിരിച്ചു. എന്റെ ക്രച്ച്  എന്ന ശബ്ദം എന്നെ കഥയിലേയ്ക്ക് കൊണ്ടുവന്നു.

കാറിനൊപ്പം പറന്നകാറ്റിൽ റോഡിനപ്പുറമുള്ള കടൽ നിറഞ്ഞു. കടലിനും മീതെ അതിന്റെ നിഴൽ പോലെ ആകാശം ഇളകുന്നത് ദാമു സങ്കല്പ്പിച്ചു. അതിന്‌ മീതെ പഴയൊരു ശബ്ദം ഏതോ ഒരു വിളിയുടെ മാറ്റൊലിപോലെ വന്നു വീണതും സങ്കല്പ്പിച്ചു. കൈകൾ പിറകിൽ കെട്ടി കടലിൽ താണു പോകുന്ന പോലെ എന്ന് ദാമു ചില നിമിഷങ്ങൾ ശ്വാസം വിടാതെ ഇരുന്നു
 ഇങ്ങനെ സങ്കല്പ്പിക്കാനും ,  ശ്വാസം വിടാതെ ഇരിക്കാനും സമയം  വേണമായിരുന്നു. വയനക്കാരന്‌  ഇങ്ങനെ ചില  നേരങ്ങളിൽ കഥയിൽ പങ്കെടു
ക്കേണ്ടിവരും.കാലവും രോഗവും മനസിന്റെ തന്നെ തുരുമ്പ്. അതിന്റെ മണമാണ്‌ ലോഹ നിർമ്മിതമായ ഈ കാറിലും എന്ന് വായിച്ച്‌ പഴയ മാവൊ വാദികളുമായി സഹയാത്ര പറ്റാതെ കാറിന്റെ ഡോർ തുറന്നു.

മാത്യു പറഞ്ഞു - അനീതിയുണ്ട് ഇപ്പോഴും.നമ്മൾ നേരിട്ടതിനേക്കാൾ ഇരട്ടി. വെറെയൊരു യുവത്വം അതിനെ വേറെയൊരു വിധത്തിൽ നേരിടുന്നു. വീണ്ടും നിശബദത വന്നു.ലോഹ നിർമ്മിതമാണ്‌ ഈ നിശബദതയും എന്ന് ലൈലയ്ക്ക് തോന്നി. തങ്ങളുടെ മൌനം അതേസമയം എല്ലാവരും കേൾക്കുന്നുണ്ടെന്നും.

മുറിഞ്ഞുപോയ കാലിന്റെ അടയാളം തുന്നിക്കെട്ടിയ ഒന്നിലധികം ചുണ്ടുകൾ പോലെ കണ്ടു.എന്ന വാതിലിലൂടെ തന്നെ വീണ്ടും കഥയിൽ നിന്നിറങ്ങി. അസ്വസ്ഥത മാറാൻ കുറെദൂരം നടന്നു.മടങ്ങിയെത്തുമ്പോൾ കഥയിൽ ദാമുവിനെ മൂന്നു മുഖം മൂടികൾ ആക്രമിക്കുകയായിരുന്നു.

 അക്രമികളിൽ ഒരാൾ. സർ താങ്കളുടെ ജോലി എന്താണ്‌ എന്ന്‌ ദാമുവിന്റെ ചെവിയിൽ സ്വകാര്യം പോലെ , ഒരു പക്ഷേ സൌമ്യമായ പ്രവൃത്തികൂടിയാണ്‌  ഏത് ആക്രമണവും എന്ന് തോന്നിപ്പിച്ചുകൊണ്ട് ചോദിച്ചു.
പിച്ചതെണ്ടൽ,  ഞാൻ കവിയാണ്‌..ദാമു കണ്ണുകൾ തുറക്കാതെ പറഞ്ഞു.

കഥ എന്നെ ഇങ്ങനെ കൂട്ടിപ്പിടിച്ച് ഒട്ടും വൈകാതെ ഒരു ചിരിപൊട്ടി.

അവരിൽ ഒരാൾ ദാമുവിനെ നോക്കി, കവികളെ പക്ഷേ ഇടക്കൊക്കെയും ആക്രമിയ്ക്കും, അവർ സ്വർണ്ണവ്യാപാരികൾ ആയോ എന്നറിയാൻ എന്നു പറഞ്ഞു.

തന്റെ നിസഹായതയിലോ ഏകാന്തതയിലോ ഇതിനകം അവർ താമസമുറപ്പിച്ചു എന്നു തോന്നിയ ദാമു ഇരിപ്പു മുറിയിൽ നിന്ന് പുറത്തേയ്ക്ക് നിലത്തിരുന്നു കൊണ്ടു തന്നെ നിരങ്ങി.

...കുറേനാളുകൾക്കുശേഷം നേരം പുലരുന്നതു കാണുകയാണ്‌ എന്നോർത്തപ്പോൾ തന്നോടൊപ്പം അലങ്കോലപ്പെട്ട വീടും അയാൾക്ക് പിറകിലായി. ഉമ്മറത്ത് വാതിലിന്റെ ചുമരിനോട് അയാൾ ചേർന്നിരുന്നു, കാല്‌ നീട്ടി. മുറിഞ്ഞ കാൽ അതിന്റെ ചുണ്ടുകളിൽ ചോര പടർത്തിയത് കണ്ടു. മുറ്റം, മതിൽ കടന്ന് കണ്ണുകൽ ആകാശത്ത് ഇരുട്ടിൽ, ഇനി കണ്ണ്‌ എടുക്കില്ല എന്ന്‌ കിഴ്ക്കോട്ടു നോക്കി ഉറപ്പിച്ചു. ഇടയ്ക്ക് കണ്ണുകൾ അടഞ്ഞു പോകുമ്പോൾ ഉറങ്ങല്ലേ എന്റെ കുട്ടികളേ എന്ന് കൺപോളകൾ വിടർത്തി അവയെ തിരിച്ചു വിളിച്ചു. വഴിയിൽ വീഴുകയും ഉറങ്ങിപ്പോകുകയും പകലാവുകയും ചെയ്തുവെങ്കിലും.

പിൻ വാങ്ങിയ ഇടങ്ങളിലെ മുഖം മൂടി ആക്രമണം അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടുതന്നെ ഏകാകിയും ഒറ്റക്കാലനും കവിയുമായ ഒരുത്തന്റെ അവിടുന്നുള്ള നിരങ്ങി ഇറങ്ങൽ വേദന നിറഞ്ഞ ആഹ്ലാദമായി. കഥാന്ത്യത്തിന്റെ ആ വൈകാരികത ഈ കുറിപ്പിന്റെ പ്രേരണ.

Thursday, September 30, 2010

ഭരണകൂടത്തിന്റെ സംഗീതം



ഒരാൾ എന്തു പാട്ടുകേൾക്കണം, എന്തു സംഗീതം ആസ്വദിക്കണം, ആലപിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥ അവിശ്വസിനീയാമായി തോന്നാം.സ്ത്രീകളുടെ സംഗീതപരിപാടികളും സ്വദേശിയല്ലാത്ത സംഗീതങ്ങളും ഇറാനിൽ വിലക്ക -പ്പെട്ടിരിക്കുന്നു.വിലക്കപ്പെട്ട എന്തും എവിടേയും നിലനിൽക്കുന്നപോലെ, അധോലോകത്തേയ്ക്ക്‌ പിൻ വാങ്ങി നിൽക്കുന്ന ഇറാനിലെ മ്യൂസിക്‌ ക്ലബ്ബുകളെ മുൻ നിർത്തിയുള്ള ബഹ്‌മാൻ ഗോബാദിയുടെ സിനിമയാണ്‌.No one knows about Persian cats.

ഇറാനിൽ നിന്നുള്ളവരുടെ ഒരു മ്യൂസിക്‌  ബാന്റുണ്ടാക്കി വിദേശത്ത്‌ പരിപാടികൾ അവതരിപ്പിക്കാൻ ശ്രമിക്കുന്ന രണ്ടു യുവസംഗീതജ്ഞരും അതിനവരെ സഹായിക്കുന്നയാളുമാണ്‌ പ്രധാന കഥാപാത്രങ്ങൾ.കേന്ദ്രപ്രമേയത്തിനൊപ്പം സിനിമ ചർച്ചചെയുന്ന രണ്ടു സംഗതികൾ , കുടിയേറ്റവും അധോലോകവുമാണ്‌. അമേരിക്കയിലും യൂറോപ്പിലും  ഗൾഫിലും വലിയതോതിൽ കൂടിയേറിയിട്ടുള്ള ജനവിഭാഗമാണ്‌ ഇറാനികൾ.എന്നാലിന്ന് പുതിയതലമുറയെ സംബന്ധിച്ച്‌ അതിന്റെ പ്രേരണകളും കാരണങ്ങളും വേറേയാണ്‌.കലയുടെ ഒരധോലോകത്തെ ചൂണ്ടി  ഗുണ്ടകളുടേയും സാമൂഹിക വിരുദ്ധരുടേയും അധോലോകങ്ങളിലേയ്ക്ക്‌ മറ്റൊരു നോട്ടമയയ്ക്കുന്നുമുണ്ട്‌ ഈ സിനിമ.

എന്തു കൊണ്ടാണ്‌ ഒരാൾ അനധികൃത തൊഴിലാളിയാകുന്നത്‌, നിർമ്മാണവേലചെയ്യാൻ ഒരു പെൺകുട്ടിയ്ക്ക്‌ എന്തുകൊണ്ട്‌ ആൺ വേഷം കെട്ടേണ്ടിവരുന്നു? ഫൂഡ്ബാൾ കളിച്ചാൽ ഇറാനിലെ പെണ്ണിന്‌ എന്തുസംഭവിക്കും? ഇങ്ങനെ ഇറാനി സിനിമകൾ ഉന്നയിച്ച്ചിട്ടുള്ള ചോദ്യങ്ങളുടെ തുടർച്ചയിലാണ്‌ ബഹ്മാൻ ഗോബാദിയും. കാലഹരണപ്പെട്ടഭരണകൂടവും  അത്‌ സൃഷിക്കുന്ന അസ്വാതന്ത്ര്യവും  മനുഷ്യാവകാശ ലംഘനങ്ങളും മാത്രമല്ല, പരിമിതികളിൽ നിന്ന് സവിശേഷ പ്രാപ്തികൾ ഉരുത്തിരിയുന്ന വിധം മജീദ്‌ മജീദിയെ പോലുള്ളവർ ആവിഷ്കരിച്ചത്‌  സിനിമയിലെ തന്നെ പ്രത്യാശയുടെ വലിയ ഏടാണ്‌.

സിനിമയിൽ കാണിച്ചിട്ടുള്ള എല്ലാസംഗീത സംഘങ്ങളും ഇറാനിൽ നിലനിൽക്കുന്നവ യാണെന്നും, അതിലെ യുവാക്കളുമായുള്ള ആശയവിനിമയവും അടുപ്പവും തന്റെ ജീവിതവീക്ഷണത്തിൽ  കൂടുതൽ ഗുണപരമായ മാറ്റമാണുണ്ടാക്കിയതെന്നും പ്രദർശനം കഴിഞ്ഞുള്ള മുഖാമുഖത്തിൽ ഗോബാദി തുറന്നു പറഞ്ഞു.. സംഗീതജ്ഞരെ തേടിപിടിക്കുന്നതിനും കൂട്ടിയിണക്കുന്നതിനും കണ്ണിയായ്‌ അഭിനയിച്ച ഹാമദ്ബഹ്ദാദ്‌ എന്ന നടന്റെ സംഭാഷണങ്ങളിൽ പോലുംസംഗീതവേഗമുണ്ടായിരുന്നു.പോലീസ്‌ ചോദ്യം ചെയ്യൂമ്പോഴുള്ള അയാളുടെ മറുപടി ഒരു പേർഷ്യൻ പോപ്പുപോലെ തോന്നിച്ചു. അബുദബി ഫെസ്റ്റിവലിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതും ഹാമദ്‌ ബഹ്ദാദായിരുന്നു.

തെരുവോരത്തെ ഒരുകെട്ടിടത്തിൽ ഒന്നാം നിലയിൽപാട്ടും നൃത്തവും അരങ്ങേറുമ്പോൾ  അതുകണ്ടുകൊണ്ട്‌ നഗരത്തിൽ നിശാനിയമം പ്രഖ്യാപിച്ചത്‌ അറിയിക്കുന്ന പൊലീസ്‌. ആരും ഒന്നും ശ്രദ്ധിക്കുന്നില്ല .മെല്ലെ മെല്ലെ  പൊലീസ്‌ അറിയിപ്പിന്‌ പാട്ടിന്റെ അതേ താളം കൈവരുന്നു. ഒന്നും വാർത്തയല്ലാതായി മാറിയ, ആക്രമണവും തിരിച്ചടിയും തുടർക്കഥയായ്‌ നീളുന്ന പലസ്തീൻ  ഇസ്രയേൽ സംഘർഷത്തിന്റെ ആവിഷ്കാരമാണ്‌ ഏലിയ സുലൈമാന്റെ ‘Time that remains’.


താൻ ജനിച്ചു വളർന്ന നസ്‌റേത്ത്‌  നഗരത്തെ പശ്ചാത്തലമാക്കി വൈയക്തികമായതിന്റെ രാഷ്‌ട്രീയം  അന്വേഷിക്കുന്ന ‘Time that remains’ ആണ്‌ മിഡിൽ ഈസ്റ്റ്‌ സിനിമാവിഭാഗത്തിൽ മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌. പിതാവിന്റെ ഡയറിക്കുറിപ്പുകളുടെ സഹായത്താൽ ഇസ്രയേലി അധിനിവേശത്തിന്റെ അറുപതു വർഷങ്ങളിലൂടെയുള്ള ചലച്ചിത്ര സഞ്ചാരം.  1948ൽ ഇസ്രായേൽ സൈന്യത്തിന്‌ കീഴടങ്ങി നസ്‌റേത്തിന്റെ മേയർ പരാജയ ഉടമ്പടി ഒപ്പുവെക്കുന്നതാണ്‌ സിനിമയുടെ തുടക്കം.

തോക്കുണ്ടാക്കിയിരുന്ന പിതാവിന്റെ ചെറുത്തുനിൽപ്പും  കീഴടങ്ങലും "ഇന്നു കാണുന്ന സ്വപ്‌ നങ്ങളെ നാളെ നാം നിർമ്മിക്കും,നാളെ അല്ലെങ്കിൽ തൊട്ടടുത്ത നാൾ.."  എന്നു പാടിയ സ്കൂൾ കാലം, നാടു കടത്തപ്പെട്ട കൗമാരം, വിധവയും വൃദ്ധയുമായ മാതാവിന്റെ അടുത്തേക്കു മടങ്ങി വരുന്ന അവസാനഭാഗം ഇങ്ങനെ നാലു ഘട്ടങ്ങളിലാണ്‌ സിനിമ സംഭവിക്കുന്നത്‌.
അസാധാരണമായ മിതത്വവും മൂർച്ചയേറിയ  നർമ്മവും ഏലിയ സുലൈമാന്റെ സിനിമയുടെ പൊതു അടയാളമാണ്‌. നഗരം കീഴടക്കി പട്ടാളം മാർച്ച്‌ ചെയ്യുമ്പോൾ ആളൊഴിഞ്ഞ വീടുകൾ ചിത്രീകരിച്ചുകൊണ്ടാണ്‌ സിനിമ ദേശം വിട്ടുപോയവരെക്കുറിച്ച്‌ പറയുന്നത്‌. ആവർത്തിക്കുന്ന, കെട്ടിക്കിടക്കുന്ന കാലസ്ഥിതിയെ ആവിഷ്കരിക്കുമ്പോൾ ഏലിയ സുലൈമാന്‌ സിനിമ  വിഭജനത്തിന്റെ എല്ലാമതിലുകൾക്കും മീതേയുള്ള കഴകുത്തിച്ചാട്ടമാണ്‌, സിനിമയിലെ ആ പോൾവാട്ട്‌ ദൃശ്യം ഏത്‌ തിയറ്ററിലും കരഘോഷംനിറയ്ക്കും.

റ്റെടിബെയർ




ഒരു തലമുറയ്ക്കും അതെത്ര ആഗ്രഹിച്ചാലും , എത്ര യാഥാസ്ഥിതികമായാലും  മുന്നേപോയവരെ അങ്ങനെതന്നെ പിൻ തുടരാനാവില്ല.മാത്രമല്ല ജീവിതത്തെ പുതുക്കാനുള്ള ആവേശവും അഭിലാഷങ്ങളും യുവത്വം തീക്ഷ്ണമായി പ്രകടിപ്പിക്കുകയും ചെയ്യും. എന്നാൽ പറഞ്ഞുവച്ച വഴികളിൽ നിന്ന് എങ്ങനെ  വേറിട്ടതാക്കുമെന്ന ചോദ്യം  അത്ര ലളിതമല്ല .അത്‌ എത്രത്തോളം സാധ്യമാകുമെന്നത്‌ സാമുഹികമായും സാമ്പത്തികമായും രാഷ്‌ട്രീയമായും ഒരാൾക്ക്‌ ലഭിക്കുന്ന സ്വാതന്ത്ര്യത്തെയും അയാളുടെ സർഗ്ഗാത്മകതയേയും ആശ്രയിച്ചിരിക്കും.

Hipsters ( ടെഡിബെയർ) എന്ന റഷ്യൻ ചലച്ചിത്രമാണ്‌ അബ്ബാസ്‌ കിയരോസ്തമിയുടെ നേതൃത്വത്തിലുള്ള ജൂറി കഴിഞ്ഞ അബുദബി രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മികച്ച
ചിത്രമായി തിരഞ്ഞെടുത്തത്‌. പാശ്ചാത്യ സംസ്കാരത്തിന്റെ  താവളങ്ങളേയും നിശാക്ലബ്ബുകളേയും റെയ്ഡ്‌ ചെയ്തു പിടിക്കുന്ന യുവ കമ്യൂണിസ്റ്റുകളിൽ പെട്ട ഒരാൾ, പാട്ടും നൃത്തവും ഫാഷന്റെ വർണ്ണപകിട്ടും നിറഞ്ഞ  ജീവിതത്തിലേക്ക്‌  പാർട്ടികാർഡ്‌ ഉപേക്ഷിച്ച്‌ കൂറുമാറുന്നതാണ്‌ പ്രമേയ കേന്ദ്രം. ഒരാൾ തന്റെ ജീവിതം വ്യത്യസ്തമാകണമെന്നാഗ്രഹിക്കുമ്പോൾ  പാരമ്പര്യവും, മതവും ,രാഷ്‌ ട്രീയ സിദ്ധാന്തങ്ങളും , ഭരണകൂടങ്ങളും നിശ്ചയിച്ച വഴികൾ നിരസിക്കപ്പെടുന്നു. അമ്പതുകളിലെ സോവിയറ്റ്‌ ജീവിതപശ്ചാത്തലത്തിൽ Valeri Todorovsky സംവിധാനം ചെയ്ത സിനിമ നരച്ച മോസ്കോ തെരുവിലേയ്ക്ക്‌  നിറങ്ങൾ കോരി ഒഴിച്ച്‌  ഏകതാനമായ ജീവിത ത്തിന്റെ വിരസതയെ ചൂണ്ടുന്നു.


ജീവിതം കൊണ്ടു കലഹിച്ച ഹിപ്പികളുടേതു പോലുളള ഉപ സംസ്കാരങ്ങളെ,വ്യവസ്ഥ അരാജകമെന്ന് വിളിച്ചത്‌ അതിലടങ്ങിയ വ്യവസ്ഥാവിരോധവും കലാപശേഷിയും തിരിച്ചറിഞ്ഞുകൊണ്ടാണ്‌. Hipsters -ൽ കൂറുമാറുന്നവനെ ശത്രുവായിട്ടല്ല ഒറ്റുകാരനായിട്ടാണ്‌ അയാളുടെ സുഹൃത്തുക്കൾ മുദ്രയടിക്കുന്നത്‌. സ്വാതന്ത്ര്യത്തിനും പ്രണയത്തിനും വേറിട്ട ജീവിതത്തിനുമുള്ള തീക്ഷ്ണമായ അഭിലാഷങ്ങൾ ഏതുകാലത്തു -മുണ്ടായിരിക്കുമെന്നതിനാൽ തന്റെ സിനിമയെ  അമ്പതുകളിലെ  സോവിയറ്റ്‌ പശ്ചാത്തലത്തിൽ ഒതുക്കി ഉറപ്പിക്കേണ്ടതില്ല എന്ന നിലപാടാണ്‌ സംവിധായകൻ പങ്കുവയ്ക്കുന്നത്‌ . പോയ വർഷത്തെ മികച്ച സിനിമയ്ക്കുള്ള
റഷ്യൻ ദേശീയ ബഹുമതി   നേടിയതും ഈ ചിത്രം തന്നെ.